പിറവം: തദ്ദേശ തിരഞ്ഞെടുപ്പ് അടുത്തെത്തിയിരിക്കുന്നതിനാൽ സ്ഥാനാർത്ഥി പ്രഖ്യാപനത്തിനായി കാത്തിരിക്കുകയാണ് ജനങ്ങൾ. വിവിധ പാർട്ടികൾ സ്ഥാനാർത്ഥി നിർണയത്തിൽ പല പുതിയ തീരുമാനങ്ങളും കൊണ്ടുവരുന്നത് നേതാക്കൾക്ക് തലവേദനയായി മാറുന്നുണ്ട്. ഒപ്പം നിരവധി ആക്ഷേപങ്ങളുമായി പ്രതിപക്ഷം മുന്നിലുള്ളതും ഭരണപക്ഷത്തിന് കാര്യങ്ങൾ കൂടുതൽ പ്രയാസമാക്കുന്നു. ഇതിനെല്ലാം ഇടയിൽ മികച്ചൊരു സ്ഥാനാർത്ഥിയെ കണ്ടുപിടിക്കേണ്ടതായും ഉണ്ട്.
നിലവിലെ മുഖച്ഛായ മാറ്റി തിരഞ്ഞെടുപ്പിൽ മികച്ച മുന്നേറ്റം ഉറപ്പാക്കുന്നത് ഭരണപക്ഷത്തിനും പ്രതിപക്ഷത്തിനും ഒരുപോലെ വെല്ലുവിളിയാണ്. അതുകൊണ്ടുതന്നെ സ്ഥാനാർത്ഥി നിർണയം കടുത്ത ആലോചനകൾക്കൊടുവിലായിരിക്കുംനടക്കുക. വരുന്ന നവംബർ അഞ്ചിന് സ്ഥാനാർത്ഥി നിർണയം നടത്താനിരിക്കെ കാര്യങ്ങൾ വേഗത്തിൽ നീക്കുകയാണ് പ്രതിപക്ഷവും ഭരണപക്ഷവും.

