Chanchal Jose

ആമ്പല്ലൂർ പഞ്ചായത്തിൽ സ്ഥാനാർത്ഥി ചർച്ചകൾ കൊഴുക്കുന്നു: പ്രഖ്യാപനം ഉടൻ

ആമ്പല്ലൂർ: തദ്ദേശസ്വയം ഭരണ തെരഞ്ഞെടുപ്പിൻ്റെ സ്ഥാനാർത്ഥി നിർണ്ണ‌യവുമായി ബന്ധപ്പെട്ട്‌ ആമ്പല്ലൂർ പഞ്ചായത്തിൽ വിവിധ പാർട്ടികളിൽ വിമതശബ്‌ദങ്ങൾ ഉയരുന്നു. തെരഞ്ഞെടുപ്പിന്‌ മത്സരിക്കാൻ തയ്യാറെടുത്തിരുന്നവരുടെ വാർഡുകൾ സംവരണമായതോടെ, ഇതര വാർഡുകൾ ആവശപ്പെട്ടുന്നതും നേതാക്കളുടെ ചില കടുംപിടുത്തങ്ങളും തലമുറ മാറ്റങ്ങളും ആവശ്യപ്പെട്ടുമൊക്കെയുളള ചർച്ചകളും വിവിധയിടങ്ങളിൽ അവസാനിക്കുന്നത്‌ വാഗ്വാദങ്ങളിലും വെല്ലുവിളികളിലും ഭീഷണികളിലുമാണ്. ഒരു വശത്ത്‌ സംവരണ സ്ഥാനാർത്ഥികളെ കിട്ടാത്തതിനാൽ തല പുകഞ്ഞ്‌ നിൽക്കുന്ന നേതൃത്വത്തോട് ജനറൽ വാർഡുകളിലെ ആവശ്യങ്ങളുമായി അസ്ഥാനത്ത്‌ വിവാദങ്ങൾ ഉയർത്തുന്നതാണ്‌ നിലവിൽ കൂടുതൽ പ്രശ്‌നങ്ങൾ ഉണ്ടാക്കുന്നത്‌. ‍ വിവിധ പാർട്ടികൾക്കുളളിലെ […]

ആമ്പല്ലൂർ പഞ്ചായത്തിൽ സ്ഥാനാർത്ഥി ചർച്ചകൾ കൊഴുക്കുന്നു: പ്രഖ്യാപനം ഉടൻ Read More »

വാഗ്ദാനങ്ങൾ പാലിച്ചില്ല, അഴിമതിയും സ്വജനപക്ഷപാതവും: രാമമംഗലം ഭരണസമിതിക്കെതിരെ ഗുരുതര ആരോപണങ്ങളുമായി പ്രതിപക്ഷം

രാമമംഗലം: പഞ്ചായത്ത് ഭരണസമിതി അഞ്ചുവർഷം പൂർത്തിയാക്കുമ്പോൾ, തിരഞ്ഞെടുപ്പ് സമയത്ത് നൽകിയ വാഗ്ദാനങ്ങൾ ഒന്നുംതന്നെ പാലിച്ചില്ലെന്നും ഒരു പദ്ധതിയും സമയബന്ധിതമായി പൂർത്തിയാക്കിയിട്ടില്ലെന്നും പ്രതിപക്ഷം ആരോപിച്ചു. പ്രസിഡന്റ്‌ പദം രണ്ടരവർഷംവീതം ഊഴമിട്ട് പകുത്തെങ്കിലും കോൺഗ്രസിലെ തമ്മിലടി പരിഹരിക്കാനായില്ലെന്നും, അധികാര വടംവലിയും അഴിമതിയും സ്വജനപക്ഷപാതവും രാമമംഗലം പഞ്ചായത്തിനെ തള്ളിയിട്ടത് വികസനമുരടിപ്പിലേക്കെന്നും പ്രതിപക്ഷം.  ​വീട് നിർമാണത്തിന്റെ മറവിൽ മണ്ണെടുപ്പിന് കൂട്ടുനിന്ന്‌ പണം പറ്റുന്നതായും ആരോപണമുണ്ട്‌. റോഡ് നവീകരിക്കുന്നതിനായി കേബിൾ കമ്പനിയിൽ നിന്ന് 98 ലക്ഷം രൂപ പഞ്ചായത്തിന് ലഭിച്ചിട്ടും, നാളിതുവരെയായിട്ടും യാതൊരു നടപടിയും

വാഗ്ദാനങ്ങൾ പാലിച്ചില്ല, അഴിമതിയും സ്വജനപക്ഷപാതവും: രാമമംഗലം ഭരണസമിതിക്കെതിരെ ഗുരുതര ആരോപണങ്ങളുമായി പ്രതിപക്ഷം Read More »

എടക്കാട്ടുവയൽ ഭരണസമിതിക്കെതിരെ വിമർശനവുമായി പ്രതിപക്ഷം; പ്രധാന റോഡുകളുടെ പണി ഇഴയുന്നു

എടക്കാട്ടുവയൽ: എടക്കാട്ടുവയൽ ഗ്രാമപഞ്ചായത്തിലെ ഭരണസമിതിയുടെ അഞ്ച് വർഷത്തെ പ്രവർത്തനങ്ങളെക്കുറിച്ച് രൂക്ഷ വിമർശനവുമായി പ്രതിപക്ഷം രംഗത്ത്.  ഫണ്ട് കുറവായതിനാൽ പല റോഡ് പണികളും പൂർത്തിയാക്കാൻ സാധിച്ചിട്ടില്ല. കേന്ദ്ര ഗവൺമെന്റിന്റെ റോഡ് ഫണ്ടിൽ ഉൾപ്പെടുത്തി എടക്കാട് ഗ്രാമപഞ്ചായത്തിലെ ഏറ്റവും പ്രധാനപ്പെട്ട റോഡുകളായ പേപ്പതി-ആരക്കുന്നം, വട്ടപ്പാറ-തൃപ്പക്കുടം റോഡിന് 20 കോടി രൂപ അനുവദിച്ചിരുന്നു. എന്നാൽ, ഈ റോഡുകളുടെ പണി കഴിഞ്ഞ രണ്ടു വർഷമായി ഇഴഞ്ഞു നീങ്ങുകയാണ്. ഈ റോഡുകളുടെ പണി പൂർത്തിയാക്കിയാൽ തന്നെ എടയ്ക്കാട്ടിലെ പ്രധാന റോഡ് പ്രശ്നങ്ങൾക്ക് പരിഹാരമാകും.  പഞ്ചായത്ത്

എടക്കാട്ടുവയൽ ഭരണസമിതിക്കെതിരെ വിമർശനവുമായി പ്രതിപക്ഷം; പ്രധാന റോഡുകളുടെ പണി ഇഴയുന്നു Read More »

പല പദ്ധതികളും വഴിമുട്ടി: ഇലഞ്ഞി ഭരണസമിതിയെ രൂക്ഷമായി വിമർശിച്ച്‌ പ്രതിപക്ഷം

ഇലഞ്ഞി: ജലജീവൻ പദ്ധതിയുടെ പൂർത്തീകരണമാണ് ഭരണസമിതി നേരിടുന്ന പ്രധാന വെല്ലുവിളിയായി പ്രതിപക്ഷം ചൂണ്ടിക്കാണിക്കുന്നത്. പദ്ധതിയുടെ ടാങ്കിന്റെ പണികൾ ഇപ്പോഴും നടന്നുകൊണ്ടിരിക്കുകയാണ്. നിലവിലെ ഭരണസമിതി ഇറങ്ങുന്നതിന് മുൻപ് പദ്ധതി പൂർത്തിയാകുമെന്ന് കരുതിയിരുന്നെങ്കിലും സാധിച്ചിട്ടില്ല. റോഡുകളുടെ നിർമാണവും പൂർത്തീകരിക്കാൻ ഇതുവരെയും ഭരണസമിതിക്കായിട്ടില്ല.  ഇലഞ്ഞി ബസ്റ്റാൻഡിന്റെ കോൺക്രീറ്റ് കട്ടകൾ വിരിച്ച ഭാഗങ്ങൾ തകർന്ന് വെള്ളക്കെട്ട് രൂപപ്പെട്ടതിനാൽ യാത്രക്കാർ ബസിൽനിന്ന് ഇറങ്ങുമ്പോൾ അപകടക്കുഴികളിൽ വീഴുന്നത് പതിവാണ്. തകർന്ന കോൺക്രീറ്റ് ഭാഗത്തുനിന്ന് പൊങ്ങിനിൽക്കുന്ന തുരുമ്പുകമ്പികൾ കാലിൽ തുളച്ചുകയറി പരിക്കേറ്റവർ നിരവധിയാണ്. ഈ പ്രശ്‌നത്തിന് ഇനിയും

പല പദ്ധതികളും വഴിമുട്ടി: ഇലഞ്ഞി ഭരണസമിതിയെ രൂക്ഷമായി വിമർശിച്ച്‌ പ്രതിപക്ഷം Read More »

പിറവം ഭരണസമിതിക്കെതിരെ രൂക്ഷവിമർശനം: അഞ്ചു വർഷത്തെ ഭരണം നിരാശാജനകം, വികസന പ്രവർത്തനങ്ങൾ ഉണ്ടായില്ലെന്ന് പ്രതിപക്ഷം

പിറവം: പിറവത്തെ ഭരണസമിതിയുടെ കഴിഞ്ഞ അഞ്ചു വർഷത്തെ പ്രവർത്തനങ്ങൾ വളരെ നിരാശാജനകമായിരുന്നു എന്ന് പ്രതിപക്ഷം. സംസ്ഥാന സർക്കാരും, നഗരസഭയും, എൽ. ഡിഎഫ് ഭരിക്കുന്നതിനാൽ ഒട്ടനവധി വികസന പ്രവർത്തനങ്ങൾ നടത്തുവാൻ സാധ്യതയുണ്ടായിരുന്ന ഒരു സമയമായിരുന്നു. എന്നാൽ ആ രീതിയിലുള്ള പ്രവർത്തനങ്ങളൊന്നും നടത്തുവാൻ ഭരണസമിതി തയ്യാറായില്ല. നടപ്പാക്കാനാകാത്ത വാഗ്ദാനങ്ങൾ: ഭരണസമിതി അധികാരത്തിൽ വരുന്നതിനു മുമ്പ് നൽകിയ മാനിഫെസ്റ്റോയിലെ പല കാര്യങ്ങളും നടപ്പാക്കിയിട്ടില്ല എന്നുള്ളതാണ് പ്രധാന ആരോപണം. എക്സൈസ് കടവുപാലം ഉണ്ടാക്കുന്നതിനു വേണ്ടിയോ അത് കൊണ്ടുവരുന്നതിനു വേണ്ടിയോ ഒരു നടപടിയും ഇവർ

പിറവം ഭരണസമിതിക്കെതിരെ രൂക്ഷവിമർശനം: അഞ്ചു വർഷത്തെ ഭരണം നിരാശാജനകം, വികസന പ്രവർത്തനങ്ങൾ ഉണ്ടായില്ലെന്ന് പ്രതിപക്ഷം Read More »

അഴിമതിയിലും കെടുകാര്യസ്ഥതയിലും മുങ്ങി മണീട് ഗ്രാമപഞ്ചായത്ത് ഭരണസമിതി

മണീട്: കഴിഞ്ഞ അഞ്ചു വർഷങ്ങളിലായി മണീട് പഞ്ചായത്തിൽ വികസനങ്ങൾക്കുപകരം നടന്നത് തമ്മിലടിയും കുതികാൽവെട്ടും അധികാര വടംവലിയും ആണെന്ന് പ്രതിപക്ഷം ശക്തമായി ആരോപിച്ചു. പ്രസിഡണ്ട് സ്ഥാനത്തെ ചൊല്ലിയും, അഴിമതിപ്പണത്തിന്റെ വീതം വെപ്പുകളെക്കുറിച്ചുമുള്ള പക നിറഞ്ഞ തർക്കങ്ങളുമല്ലാതെ പഞ്ചായത്തിന്റെ അടിസ്ഥാന വികസന പ്രശ്‌നങ്ങളിലോ, ജനജീവിതത്തിലോ ഗുണപരമായി ഇടപെടാനോ, സമൂഹത്തിൽ മാറ്റം വരുത്താനോ, ഭരണസമിതി തയ്യാറായിട്ടില്ല എന്ന് പ്രതിപക്ഷം ചൂണ്ടിക്കാട്ടി. അടിസ്ഥാന സൗകര്യങ്ങളിൽ സമീപ പഞ്ചായത്തുകൾ പുരോഗതി കൈവരിച്ചപ്പോൾ വൻ പിന്നോട്ടടിയാണ് മണീട് പഞ്ചായത്ത് നേരിട്ടത്. പ്രതിപക്ഷം ഉന്നയിച്ച പ്രധാന പ്രശ്നങ്ങൾ:

അഴിമതിയിലും കെടുകാര്യസ്ഥതയിലും മുങ്ങി മണീട് ഗ്രാമപഞ്ചായത്ത് ഭരണസമിതി Read More »

അഭിമാനമായി ആമ്പല്ലൂർ: പദ്ധതികളെല്ലാം പൂർത്തിയാക്കി പഞ്ചായത്ത് ഭരണസമിതി

ആമ്പല്ലൂർ: ഭരണത്തിൽ വന്നതിനു ശേഷം തുടങ്ങിയ എല്ലാ പദ്ധതികളും പൂത്തിയാക്കാൻ സാധിച്ചു എന്നതാണ് ഭരണസമിതിയുടെ അഭിമാന നേട്ടമായി കണക്കാക്കുന്നത്. മാലിന്യ മുക്ത നവകേരളത്തിൽ നമ്പർ വൺ പഞ്ചായത്തായി തിരഞ്ഞെടുക്കപ്പെട്ടത് ആമ്പല്ലൂർ ആണ്. അധികാരത്തിൽ വന്നപ്പോൾ തന്നെ പറഞ്ഞൊരു വാഗ്‌ദാനമായിരുന്നു മാലിന്യ മുക്ത പഞ്ചായത്തായി ആമ്പല്ലൂരിനെ മാറ്റുമെന്നത്. അതിൽ വളരെയധികം മുന്നോട്ടുപോകാൻ പഞ്ചായത്തിന് കഴിഞ്ഞു. നെറ്റ് സീറോ കാർബൺ പദ്ധതിയിൽ ഉൾപ്പെടുത്തിയ ജില്ലയിലെ നാലു പഞ്ചായത്തുകളിൽ ഒന്ന് ആമ്പല്ലൂരായിരുന്നു.  പഴയ പഞ്ചായത്ത് ഓഫീസ് സംസ്ഥാന ഗവൺമെന്റിന്റെ അനുമതിയോടെ കാഞ്ഞിരമറ്റം

അഭിമാനമായി ആമ്പല്ലൂർ: പദ്ധതികളെല്ലാം പൂർത്തിയാക്കി പഞ്ചായത്ത് ഭരണസമിതി Read More »

മുന്നേറ്റം കാഴ്ചവച്ച് മുളന്തുരുത്തി ഭരണസമിതി

മുളന്തുരുത്തി: വലിയ വികസന പ്രവർത്തനങ്ങൾ പഞ്ചായത്തിൽ കൊണ്ടുവരാൻ ഭരണസമിതിക്കായിട്ടുണ്ട്. വിശപ്പ് രഹിത കേരളം എന്ന ലക്ഷ്യത്തോടെ കാരിക്കോട് ജനകീയ ഹോട്ടൽ പ്രവർത്തിച്ചുവരുന്നു. കാരിക്കോട് ഹരിജൻ കോളനിയിൽ എസ്. സി സാംസ്‌കാരിക നിലയവും ജില്ലാ പഞ്ചായത്തിന്റെ ഫണ്ട് വിനിയോഗിച്ച് പുളിക്കമാലി കോളനിയിൽ എസ്. സി ശ്മാശാനവും അനുബന്ധ സൗകര്യങ്ങളും ഒരുക്കിക്കൊടുത്തു. രാജീവ് ഗാന്ധി ടേക്ക് എ ബ്രേക്ക് വഴിയോര വിശ്രമകേന്ദ്രം പതിനാലാം വാർഡിൽ സ്ഥാനാർത്ഥിമുക്കിൽ പൂർത്തീകരിച്ച് ജനങ്ങൾക്ക് തുറന്നുകൊടുത്തു. ബസ് സ്റ്റാൻഡ്, ഇന്ദിരാഗാന്ധി സ്റ്റേഡിയം തുടങ്ങി പല സ്ഥലങ്ങളിലും

മുന്നേറ്റം കാഴ്ചവച്ച് മുളന്തുരുത്തി ഭരണസമിതി Read More »

ചേലോടെ ചോറ്റാനിക്കര: മികച്ചഭരണം കാഴ്ചവച്ച്‌ ഭരണസമിതി

ചോറ്റാനിക്കര: ഭരണത്തുടർച്ച ഉണ്ടാകാൻ കഴിയുന്നത്ര മികവാർന്ന പ്രവർത്തനങ്ങളായിരുന്നു പഞ്ചായത്തിന്റെ ഭാഗത്തുനിന്നും ഉണ്ടായത്. ചുമതല ഏറ്റെടുത്ത ആദ്യ രണ്ടു വർഷം കോവിഡ്, പ്രളയം തുടങ്ങിയ മഹാമാരിയുമായി ബന്ധപ്പെട്ട ആശ്വാസ പ്രവർത്തനങ്ങൾക്കായിരുന്നു ഊന്നൽ കൊടുത്തിരുന്നത്. പ്രളയ ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ ഇതര പഞ്ചായത്തുകൾക്ക് മാതൃകയാകാൻ ചോറ്റാനിക്കര പഞ്ചായത്തിനായിട്ടുണ്ട്. ഭരണത്തിലുടനീളം കൊണ്ടുവന്ന പദ്ധതികളൊക്കെയും വലിയ ജന പങ്കാളിത്തത്തോടെ വിജയിപ്പിക്കാൻ ഭരണസമിതിക്കായിട്ടുണ്ട്.  അതിൽ എടുത്തുപറയേണ്ടതായിരുന്നു കർഷകർക്ക് അവരുടെ ഉൽപന്നങ്ങൾ നേരിട്ട് വിൽക്കാനായി കുടുംബശ്രീയുടെ സഹകരണത്തോടെ സൂപ്പർ മാർക്കറ്റ് ആരംഭിച്ചത്. ഒരു കുപ്പി വെള്ളത്തിന് കടകളിൽ

ചേലോടെ ചോറ്റാനിക്കര: മികച്ചഭരണം കാഴ്ചവച്ച്‌ ഭരണസമിതി Read More »

തികഞ്ഞ മാറ്റത്തോടെ തിരുമാറാടി 

തിരുമാറാടി: പ്രധാനമായും കാർഷികമേഖലയ്ക്ക് ഊന്നൽകൊടുത്തുകൊണ്ടുള്ള വികസന പ്രവർത്തനങ്ങളായിരുന്നു പഞ്ചായത്തിൽ ഉടനീളം. പഞ്ചായത്തിലെ 9-ആം വാർഡ് ഹരിതഗ്രാമമായി ഗവൺമെൻറ് പ്രഖ്യപിക്കുകയുണ്ടായി. കാർഷിക മേഖലയിൽ നൽകിയ സഹായങ്ങൾ ഉത്പാദനത്തിൽ ഇരട്ടി വർധനവുണ്ടാക്കി. ഇത് ജനങ്ങളുടെ വരുമാനത്തിൽ വർധനവുണ്ടാക്കുന്നതിനു കാരണമാകുകയും ചെയ്‌തു. ജൈവ പച്ചക്കറികൾ പഞ്ചായത്തിൽ തന്നെ ഉത്പാദിപ്പിച്ച്‌ ജനങ്ങൾക്ക് ലഭ്യമാക്കുന്ന പദ്ധതി നടപ്പിലാക്കി. ഒമ്പത് പാടശേഖരങ്ങളിൽ ചിറകളുടെ നവീകരണം പുരോഗമിക്കുന്നു. തരിശായി കിടന്ന ഒലിയപ്പുറം വടക്കനോടി, കാക്കൂർ തിരുനിലം പാടശേഖരം, മണ്ണത്തൂർ പാടശേഖരങ്ങൾ 8.80 കോടി രൂപ ചെലവഴിച്ച്‌ കൃഷിയോഗ്യമാക്കി.

തികഞ്ഞ മാറ്റത്തോടെ തിരുമാറാടി  Read More »