ചോറ്റാനിക്കര ഗ്രാമപഞ്ചായത്ത് ഇനി തിരഞ്ഞെടുപ്പ് ചൂടിലേക്ക്

ചോറ്റാനിക്കര: തദ്ദേശസ്വയം ഭരണ തെരഞ്ഞെടുപ്പിൻ്റെ സ്ഥാനാർത്ഥി നിർണ്ണ‌യവുമായി ബന്ധപ്പെട്ട്‌ ചോറ്റാനിക്കര പഞ്ചായത്തിലെ പാർട്ടികളിൽ അടിതട്ട് മുതൽ ആവേശോജ്വലമായ നീക്കങ്ങളും ചർച്ചകളും ആരംഭിച്ചിരിക്കുകയാണ്. പല പാർട്ടികളിലും നേരത്തെ തന്നെ ധാരണയായ വാർഡുകളിൽ സംവരണം വന്നത് മുന്നണികളെ പ്രതിസന്ധിയിലാക്കിയിട്ടുണ്ട്. മുന്നണികളിലും ഘടകക്ഷികൾ തമ്മിലുളള പതിവ്‌ തർക്കങ്ങളും ഇതോടൊപ്പം ശക്‌തി പ്രാപിക്കുന്നുണ്ട്‌. പ്രചരണത്തിന്‌ മുമ്പേയുളള എതിരഭിപ്രായങ്ങൾ കൂടുതൽ വിമത സ്ഥാനാർത്ഥികളെ സമ്മാനിക്കുന്നതും വിചിത്ര സഖ്യങ്ങളിലേക്കുമാണ്‌ പല വാർഡുകളിലേക്കും കാര്യങ്ങൾ നീങ്ങുന്നത്‌. ഇതിനിടെ, സാഹചര്യങ്ങൾ മുതലെടുത്ത്‌ പ്രചരണം ഉൾപ്പെടെ നേരത്തേ ആരംഭിച്ചിരിക്കുകയാണ്‌ ചില […]

ചോറ്റാനിക്കര ഗ്രാമപഞ്ചായത്ത് ഇനി തിരഞ്ഞെടുപ്പ് ചൂടിലേക്ക് Read More »

ആമ്പല്ലൂർ പഞ്ചായത്തിൽ സ്ഥാനാർത്ഥി ചർച്ചകൾ കൊഴുക്കുന്നു: പ്രഖ്യാപനം ഉടൻ

ആമ്പല്ലൂർ: തദ്ദേശസ്വയം ഭരണ തെരഞ്ഞെടുപ്പിൻ്റെ സ്ഥാനാർത്ഥി നിർണ്ണ‌യവുമായി ബന്ധപ്പെട്ട്‌ ആമ്പല്ലൂർ പഞ്ചായത്തിൽ വിവിധ പാർട്ടികളിൽ വിമതശബ്‌ദങ്ങൾ ഉയരുന്നു. തെരഞ്ഞെടുപ്പിന്‌ മത്സരിക്കാൻ തയ്യാറെടുത്തിരുന്നവരുടെ വാർഡുകൾ സംവരണമായതോടെ, ഇതര വാർഡുകൾ ആവശപ്പെട്ടുന്നതും നേതാക്കളുടെ ചില കടുംപിടുത്തങ്ങളും തലമുറ മാറ്റങ്ങളും ആവശ്യപ്പെട്ടുമൊക്കെയുളള ചർച്ചകളും വിവിധയിടങ്ങളിൽ അവസാനിക്കുന്നത്‌ വാഗ്വാദങ്ങളിലും വെല്ലുവിളികളിലും ഭീഷണികളിലുമാണ്. ഒരു വശത്ത്‌ സംവരണ സ്ഥാനാർത്ഥികളെ കിട്ടാത്തതിനാൽ തല പുകഞ്ഞ്‌ നിൽക്കുന്ന നേതൃത്വത്തോട് ജനറൽ വാർഡുകളിലെ ആവശ്യങ്ങളുമായി അസ്ഥാനത്ത്‌ വിവാദങ്ങൾ ഉയർത്തുന്നതാണ്‌ നിലവിൽ കൂടുതൽ പ്രശ്‌നങ്ങൾ ഉണ്ടാക്കുന്നത്‌. ‍ വിവിധ പാർട്ടികൾക്കുളളിലെ

ആമ്പല്ലൂർ പഞ്ചായത്തിൽ സ്ഥാനാർത്ഥി ചർച്ചകൾ കൊഴുക്കുന്നു: പ്രഖ്യാപനം ഉടൻ Read More »

യുഡിഎഫിന്റെ കെടുകാര്യസ്ഥത ; ആമ്പല്ലൂരിലെ അഴിമതി 
ഭരണത്തിനെതിരെ കുറ്റപത്രം

പിറവം; ആമ്പല്ലൂർ പഞ്ചായത്തിൽ യുഡിഎഫിന്റെ അഴിമതി ഭരണത്തിനും കെടുകാര്യസ്ഥതയ്‌ക്കുമെതിരെ എൽഡിഎഫ്‌ പഞ്ചായത്ത്‌ ഓഫീസിലേക്ക് മാർച്ചും ധർണയും കുറ്റപത്രസമർപ്പണവും നടത്തി. സിപിഐ എം ജില്ലാ സെക്രട്ടറിയറ്റ് അംഗം പി ആർ മുരളീധരൻ ധർണ ഉദ്‌ഘാടനംചെയ്തു. കെ പി ഷാജഹാൻ അധ്യക്ഷനായി. പഞ്ചായത്തിലെ നന്നാക്കിയ റോഡുകൾ മൂന്നുമാസംകൊണ്ട്‌ തകർന്നു, 24 മണിക്കൂർപോലും ആയുസ്സില്ലാത്ത വഴിവിളക്കുകൾ, തിരദേശ സമാന്തര റോഡിലേക്ക് അഞ്ച്‌ വർഷമായി ഒന്നും ചെയ്തില്ല, മില്ലുങ്കൽ ടൂറിസം പദ്ധതി നിലച്ചു, അമ്പഴവേലി തോട് നവീകരണം നടപ്പാക്കിയില്ല, കീച്ചേരി ആശുപത്രിയുടെ വികസനം

യുഡിഎഫിന്റെ കെടുകാര്യസ്ഥത ; ആമ്പല്ലൂരിലെ അഴിമതി 
ഭരണത്തിനെതിരെ കുറ്റപത്രം Read More »

പിറവം അതിദാരിദ്ര്യമുക്ത നഗരസഭ

പിറവം; അതിദാരിദ്ര്യമുക്ത നഗരസഭയായി പിറവത്തെ പ്രഖ്യാപിച്ചു. 52 കുടുംബങ്ങളെ കണ്ടെത്തി ഭവന പുനരുദ്ധാരണം, നിത്യേന മരുന്ന്, നഗരസഭ ഫണ്ടിലൂടെ ഉജ്ജീവനം പദ്ധതിയിൽ സ്വയംതൊഴിൽ, 22 ഗുണഭോക്താക്കൾക്ക് എല്ലാ മാസവും ഭക്ഷ്യധാന്യങ്ങൾ തുടങ്ങിയ സേവനങ്ങൾ നൽകിയാണ് ദാരിദ്ര്യമുക്തമായി പ്രഖ്യാപിച്ചത്. നഗരസഭ അധ്യക്ഷ ജൂലി സാബു പ്രഖ്യാപനം നടത്തി. ഉപാധ്യക്ഷൻ കെ പി സലിം അധ്യക്ഷനായി. വിമൽ ചന്ദ്രൻ, വത്സല വർഗീസ്, ഡോ. അജേഷ് മനോഹർ, മോളി വലിയകട്ടയിൽ, ജോജിമോൻ ചാരുപ്ലാവിൽ തുടങ്ങിയവർ സംസാരിച്ചു.

പിറവം അതിദാരിദ്ര്യമുക്ത നഗരസഭ Read More »

വാഗ്ദാനങ്ങൾ പാലിച്ചില്ല, അഴിമതിയും സ്വജനപക്ഷപാതവും: രാമമംഗലം ഭരണസമിതിക്കെതിരെ ഗുരുതര ആരോപണങ്ങളുമായി പ്രതിപക്ഷം

രാമമംഗലം: പഞ്ചായത്ത് ഭരണസമിതി അഞ്ചുവർഷം പൂർത്തിയാക്കുമ്പോൾ, തിരഞ്ഞെടുപ്പ് സമയത്ത് നൽകിയ വാഗ്ദാനങ്ങൾ ഒന്നുംതന്നെ പാലിച്ചില്ലെന്നും ഒരു പദ്ധതിയും സമയബന്ധിതമായി പൂർത്തിയാക്കിയിട്ടില്ലെന്നും പ്രതിപക്ഷം ആരോപിച്ചു. പ്രസിഡന്റ്‌ പദം രണ്ടരവർഷംവീതം ഊഴമിട്ട് പകുത്തെങ്കിലും കോൺഗ്രസിലെ തമ്മിലടി പരിഹരിക്കാനായില്ലെന്നും, അധികാര വടംവലിയും അഴിമതിയും സ്വജനപക്ഷപാതവും രാമമംഗലം പഞ്ചായത്തിനെ തള്ളിയിട്ടത് വികസനമുരടിപ്പിലേക്കെന്നും പ്രതിപക്ഷം.  ​വീട് നിർമാണത്തിന്റെ മറവിൽ മണ്ണെടുപ്പിന് കൂട്ടുനിന്ന്‌ പണം പറ്റുന്നതായും ആരോപണമുണ്ട്‌. റോഡ് നവീകരിക്കുന്നതിനായി കേബിൾ കമ്പനിയിൽ നിന്ന് 98 ലക്ഷം രൂപ പഞ്ചായത്തിന് ലഭിച്ചിട്ടും, നാളിതുവരെയായിട്ടും യാതൊരു നടപടിയും

വാഗ്ദാനങ്ങൾ പാലിച്ചില്ല, അഴിമതിയും സ്വജനപക്ഷപാതവും: രാമമംഗലം ഭരണസമിതിക്കെതിരെ ഗുരുതര ആരോപണങ്ങളുമായി പ്രതിപക്ഷം Read More »

അഴിമതി വിടരുന്ന ആമ്പല്ലൂർ


പിറവം; ആമ്പല്ലൂരിൽ യുഡിഎഫ്‌ ഭരണത്തിൽ നടന്നത്‌ അഴിമതിയും കെടുകാര്യസ്ഥതയും. മുൻ എൽഡിഎഫ് പഞ്ചായത്ത് ഭരണസമിതി നടപ്പാക്കിയ വികസനങ്ങളുടെ കൂന്പടച്ചെന്നുമാത്രമല്ല, സംസ്ഥാനസർക്കാർ നൽകിയ പദ്ധതികൾ നടപ്പാക്കാനും ശ്രമിച്ചില്ല. സർക്കാർ കൊണ്ടുവന്ന ഹരിതകർമസേന മാത്രമാണ്‌ ഇവിടെ മികവോടെയുള്ളത്‌. ​​മില്ലുങ്കൽ ടൂറിസം പദ്ധതിയുടെ രണ്ടാംഘട്ടത്തിന്‌ മൂന്നുകോടി രൂപ പ്രഖ്യാപിച്ചിട്ടും എങ്ങുമെത്തിയില്ല. ജില്ലയുടെ നെല്ലറയായ തോട്ടറ പുഞ്ചയിലെ നെൽക്കൃഷി 75 ശതമാനത്തിൽനിന്ന്‌ 40 ശതമാനമായി കൂപ്പുകുത്തി. ​മൂന്ന് അങ്കണവാടികൾക്ക് ഭൂമി വിട്ടുകിട്ടിയിട്ടും തുടങ്ങിയത്‌ ഒന്നുമാത്രം. ലൈഫ് അപേക്ഷകരെ വഞ്ചിച്ചു. ഒലിപ്പറം റോഡിന് 20

അഴിമതി വിടരുന്ന ആമ്പല്ലൂർ
 Read More »

എടക്കാട്ടുവയൽ ഭരണസമിതിക്കെതിരെ വിമർശനവുമായി പ്രതിപക്ഷം; പ്രധാന റോഡുകളുടെ പണി ഇഴയുന്നു

എടക്കാട്ടുവയൽ: എടക്കാട്ടുവയൽ ഗ്രാമപഞ്ചായത്തിലെ ഭരണസമിതിയുടെ അഞ്ച് വർഷത്തെ പ്രവർത്തനങ്ങളെക്കുറിച്ച് രൂക്ഷ വിമർശനവുമായി പ്രതിപക്ഷം രംഗത്ത്.  ഫണ്ട് കുറവായതിനാൽ പല റോഡ് പണികളും പൂർത്തിയാക്കാൻ സാധിച്ചിട്ടില്ല. കേന്ദ്ര ഗവൺമെന്റിന്റെ റോഡ് ഫണ്ടിൽ ഉൾപ്പെടുത്തി എടക്കാട് ഗ്രാമപഞ്ചായത്തിലെ ഏറ്റവും പ്രധാനപ്പെട്ട റോഡുകളായ പേപ്പതി-ആരക്കുന്നം, വട്ടപ്പാറ-തൃപ്പക്കുടം റോഡിന് 20 കോടി രൂപ അനുവദിച്ചിരുന്നു. എന്നാൽ, ഈ റോഡുകളുടെ പണി കഴിഞ്ഞ രണ്ടു വർഷമായി ഇഴഞ്ഞു നീങ്ങുകയാണ്. ഈ റോഡുകളുടെ പണി പൂർത്തിയാക്കിയാൽ തന്നെ എടയ്ക്കാട്ടിലെ പ്രധാന റോഡ് പ്രശ്നങ്ങൾക്ക് പരിഹാരമാകും.  പഞ്ചായത്ത്

എടക്കാട്ടുവയൽ ഭരണസമിതിക്കെതിരെ വിമർശനവുമായി പ്രതിപക്ഷം; പ്രധാന റോഡുകളുടെ പണി ഇഴയുന്നു Read More »

പല പദ്ധതികളും വഴിമുട്ടി: ഇലഞ്ഞി ഭരണസമിതിയെ രൂക്ഷമായി വിമർശിച്ച്‌ പ്രതിപക്ഷം

ഇലഞ്ഞി: ജലജീവൻ പദ്ധതിയുടെ പൂർത്തീകരണമാണ് ഭരണസമിതി നേരിടുന്ന പ്രധാന വെല്ലുവിളിയായി പ്രതിപക്ഷം ചൂണ്ടിക്കാണിക്കുന്നത്. പദ്ധതിയുടെ ടാങ്കിന്റെ പണികൾ ഇപ്പോഴും നടന്നുകൊണ്ടിരിക്കുകയാണ്. നിലവിലെ ഭരണസമിതി ഇറങ്ങുന്നതിന് മുൻപ് പദ്ധതി പൂർത്തിയാകുമെന്ന് കരുതിയിരുന്നെങ്കിലും സാധിച്ചിട്ടില്ല. റോഡുകളുടെ നിർമാണവും പൂർത്തീകരിക്കാൻ ഇതുവരെയും ഭരണസമിതിക്കായിട്ടില്ല.  ഇലഞ്ഞി ബസ്റ്റാൻഡിന്റെ കോൺക്രീറ്റ് കട്ടകൾ വിരിച്ച ഭാഗങ്ങൾ തകർന്ന് വെള്ളക്കെട്ട് രൂപപ്പെട്ടതിനാൽ യാത്രക്കാർ ബസിൽനിന്ന് ഇറങ്ങുമ്പോൾ അപകടക്കുഴികളിൽ വീഴുന്നത് പതിവാണ്. തകർന്ന കോൺക്രീറ്റ് ഭാഗത്തുനിന്ന് പൊങ്ങിനിൽക്കുന്ന തുരുമ്പുകമ്പികൾ കാലിൽ തുളച്ചുകയറി പരിക്കേറ്റവർ നിരവധിയാണ്. ഈ പ്രശ്‌നത്തിന് ഇനിയും

പല പദ്ധതികളും വഴിമുട്ടി: ഇലഞ്ഞി ഭരണസമിതിയെ രൂക്ഷമായി വിമർശിച്ച്‌ പ്രതിപക്ഷം Read More »

പിറവം ഭരണസമിതിക്കെതിരെ രൂക്ഷവിമർശനം: അഞ്ചു വർഷത്തെ ഭരണം നിരാശാജനകം, വികസന പ്രവർത്തനങ്ങൾ ഉണ്ടായില്ലെന്ന് പ്രതിപക്ഷം

പിറവം: പിറവത്തെ ഭരണസമിതിയുടെ കഴിഞ്ഞ അഞ്ചു വർഷത്തെ പ്രവർത്തനങ്ങൾ വളരെ നിരാശാജനകമായിരുന്നു എന്ന് പ്രതിപക്ഷം. സംസ്ഥാന സർക്കാരും, നഗരസഭയും, എൽ. ഡിഎഫ് ഭരിക്കുന്നതിനാൽ ഒട്ടനവധി വികസന പ്രവർത്തനങ്ങൾ നടത്തുവാൻ സാധ്യതയുണ്ടായിരുന്ന ഒരു സമയമായിരുന്നു. എന്നാൽ ആ രീതിയിലുള്ള പ്രവർത്തനങ്ങളൊന്നും നടത്തുവാൻ ഭരണസമിതി തയ്യാറായില്ല. നടപ്പാക്കാനാകാത്ത വാഗ്ദാനങ്ങൾ: ഭരണസമിതി അധികാരത്തിൽ വരുന്നതിനു മുമ്പ് നൽകിയ മാനിഫെസ്റ്റോയിലെ പല കാര്യങ്ങളും നടപ്പാക്കിയിട്ടില്ല എന്നുള്ളതാണ് പ്രധാന ആരോപണം. എക്സൈസ് കടവുപാലം ഉണ്ടാക്കുന്നതിനു വേണ്ടിയോ അത് കൊണ്ടുവരുന്നതിനു വേണ്ടിയോ ഒരു നടപടിയും ഇവർ

പിറവം ഭരണസമിതിക്കെതിരെ രൂക്ഷവിമർശനം: അഞ്ചു വർഷത്തെ ഭരണം നിരാശാജനകം, വികസന പ്രവർത്തനങ്ങൾ ഉണ്ടായില്ലെന്ന് പ്രതിപക്ഷം Read More »

അഴിമതിയിലും കെടുകാര്യസ്ഥതയിലും മുങ്ങി മണീട് ഗ്രാമപഞ്ചായത്ത് ഭരണസമിതി

മണീട്: കഴിഞ്ഞ അഞ്ചു വർഷങ്ങളിലായി മണീട് പഞ്ചായത്തിൽ വികസനങ്ങൾക്കുപകരം നടന്നത് തമ്മിലടിയും കുതികാൽവെട്ടും അധികാര വടംവലിയും ആണെന്ന് പ്രതിപക്ഷം ശക്തമായി ആരോപിച്ചു. പ്രസിഡണ്ട് സ്ഥാനത്തെ ചൊല്ലിയും, അഴിമതിപ്പണത്തിന്റെ വീതം വെപ്പുകളെക്കുറിച്ചുമുള്ള പക നിറഞ്ഞ തർക്കങ്ങളുമല്ലാതെ പഞ്ചായത്തിന്റെ അടിസ്ഥാന വികസന പ്രശ്‌നങ്ങളിലോ, ജനജീവിതത്തിലോ ഗുണപരമായി ഇടപെടാനോ, സമൂഹത്തിൽ മാറ്റം വരുത്താനോ, ഭരണസമിതി തയ്യാറായിട്ടില്ല എന്ന് പ്രതിപക്ഷം ചൂണ്ടിക്കാട്ടി. അടിസ്ഥാന സൗകര്യങ്ങളിൽ സമീപ പഞ്ചായത്തുകൾ പുരോഗതി കൈവരിച്ചപ്പോൾ വൻ പിന്നോട്ടടിയാണ് മണീട് പഞ്ചായത്ത് നേരിട്ടത്. പ്രതിപക്ഷം ഉന്നയിച്ച പ്രധാന പ്രശ്നങ്ങൾ:

അഴിമതിയിലും കെടുകാര്യസ്ഥതയിലും മുങ്ങി മണീട് ഗ്രാമപഞ്ചായത്ത് ഭരണസമിതി Read More »